സരിത എന്ന സ്ത്രീയെ ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലെന്നും ഇത് തന്റെ രണ്ടുമക്കളെ സത്യം ചെയ്ത് പറയാനാവുമെന്നും എ.പി അബ്ദുള്ളക്കുട്ടി . എന്റെ രണ്ടു മക്കളാണെ സത്യം. ആ സ്ത്രീയെ ഞാൻ ഒരിക്കൽ പോലും നേരിട്ടു കണ്ടിട്ടില്ല. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ച കേസാണിത്. ഇനി എൽ.ഡി.എഫ് സർക്കാരും അന്വേഷിക്കട്ടെ- ഇതായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. സരിത നിരവധി ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും യുഡിഎഫ് സർക്കാരിന്റെ കാലത്ത് അബ്ദുള്ളക്കുട്ടിക്ക് എതിരെ മാത്രമാണ് കേസുണ്ടായത്. സരിത നേരിട്ടെത്തി പരാതി നൽകുകയും ചെയ്തു. ഇത് കോൺഗ്രസ് നേതാക്കൾ പറഞ്ഞിട്ടായിരുന്നുവെന്ന് സരിത പിന്നീട് വ്യക്തമാക്കുകയായിരുന്നു. തന്നെ അബ്ദുള്ളക്കുട്ടി പീഡിപ്പിച്ചിട്ടില്ലെന്ന് ഇപ്പോഴും സരിത പറയുന്നില്ല .
നിയമസഭ നടക്കുമ്പോഴാണ് സരിതയുടെ ആരോപണത്തിന് അടിസ്ഥാനമായ സംഭവം നടന്നത്. പല തവണ ആവശ്യപ്പെട്ടിട്ടും പൊലീസിന് മൊഴി നൽകാൻ സരിത എത്തിയല്ല. അതിനിടെ കേസ് എഴുതി തള്ളാൻ പൊലീസ് നീക്കം സജീവമാക്കുമ്പോഴാണ് പുതിയ വെളിപ്പെടുത്തൽ എത്തിയത്. നിയമസഭയിലെ ഹാജറിൽ അബ്ദുള്ളക്കുട്ടി ഒപ്പിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരോപണം ഉയരുമ്പോൾ അബ്ദുള്ളക്കുട്ടി നിയമസഭയിലാണെന്ന വാദത്തിന് ശക്തിയേറും. നിയമസഭയും മസ്‌കറ്റ് ഹോട്ടലും ഒരേ മൊബൈൽ ടവറിലാണ് വരുന്നത്. അതുകൊണ്ട് തന്നെ മൊബൈൽ ടവർ രേഖകളിലൂടെ അബ്ദുള്ളക്കുട്ടിയെ കുറ്റവാളിയായി കാണാനാകില്ലെന്ന നിലപാടാണ് അന്ന് പൊലീസ് സ്വീകരിച്ചത്. 2014 മാർച്ച് പത്തിനായിരുന്നു അബ്ദുള്ളക്കുട്ടിക്ക് എതിരെ സരിത പരാതി നൽകിയത്. ആദ്യം പൊലീസിലെത്തി വാക്കാൽ പറഞ്ഞു. എന്നാൽ പരാതി എഴുതി വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇതോടെയാണ് സരിത പരാതി എഴുതി നൽകിയത്. ആരോപണങ്ങളെ സമർത്ഥമായി പ്രതിരോധിക്കാൻ അബ്ദുള്ളക്കുട്ടിക്ക് കഴിഞ്ഞില്ല. എന്നാൽ വേണ്ടത്ര ഗൗരവത്തോടെ പൊലീസ് കേസുമായി നീങ്ങിയില്ല. പിന്നീട് സരിതയും ഇതേ പറ്റി പ്രതികരിച്ചുമില്ല.
0 comments:
Post a Comment