ചണ്ഡിഗഡില്‍ പത്തു വയസ്സുകാരിയായ പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ കുട്ടിയുടെ രണ്ട് അമ്മാവന്മാരും കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. കുട്ടി പ്രസവിച്ച സംഭവത്തില്‍ ആദ്യം മൂത്ത അമ്മാവനായിരുന്നു കുട്ടിയെ താന്‍ പീഡിപ്പിച്ചിരുന്നതായി പറഞ്ഞ് പൊലീസിനു മുന്‍പാകെ ഹാജരായത്. ഇയാളാണ് കുഞ്ഞിന്റെ പിതാവ് എന്നാണ് എല്ലാവരും കരുതിയത്. കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനാ ഫലം വന്നപ്പോഴാണ് സ്ഥിതിഗതികള്‍ മാറിമറിഞ്ഞത്. പരിശോധന നടത്തിയപ്പോള്‍ മൂത്ത അമ്മാവന്റെ സാമ്പിളുമായി യോജിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് രണ്ടാമത്തെ അമ്മാവന്റെ സാമ്പിളും പരിശോധനയ്ക്ക് വിധേയമാക്കി. അപ്പോഴാണ് കുഞ്ഞിന്റെ പിതാവ് ഇയാളാണെന്ന് പൊലീസിന് കണ്ടെത്തിയത്. ഇയാളെ കസ്റ്റഡിയില്‍ അടുത്തിട്ടുണ്ട്. ഇതോടെ രണ്ട് അമ്മാവന്മാരും കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസിന് വ്യക്തമായി. കുട്ടിയുടെ രണ്ട് അമ്മാവന്മാരെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂത്ത അമ്മാവന്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി കുട്ടി തന്നെ പൊലീസിന് മൊഴി നല്‍കിയിരുന്നു. 40 കാരനായ ഇയാളും കുറ്റം സമ്മതിച്ചു.വയറുവേദനയെത്തുടര്‍ന്നായിരുന്നു കുട്ടി ആശുപത്രിയില്‍ എത്തിയത്. അപ്പോഴാണ് കുട്ടി ഗര്‍ഭിയാണെന്ന് ഡോക്ടര്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോടതിയോട് ഗര്‍ഭഛിത്രത്തിനുള്ള അനുമതി തേടിയെങ്കിലും കോടതി അനുവാദം നല്‍കിയില്ല.
ഗര്‍ഭഛിദ്രത്തിനുള്ള അനുവാദം തേടി സുപ്രിംകോടതിവരെ ഈ കേസ് എത്തിയിരുന്നു. വൈകിയതിനാല്‍ സുപ്രിംകോടതി ഗര്‍ഭഛിദ്രത്തിന് അനുവാദം നല്‍കിയില്ല. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം പ്രത്യേക ഡോക്ടര്‍മാരുടെ സംഘമാണ് പത്തുവയസുകാരിയുടെ പരിചരണത്തിനും പ്രസവത്തിനും മേല്‍നോട്ടം വഹിച്ചത്.
0 comments:
Post a Comment