Tuesday 5 December 2017

സ്വന്തം ഭാര്യക്ക് മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടെന്നു അറിഞ്ഞിട്ടും യുവാവ് ചെയ്തത്..



(പേരുകളും സ്ഥലവും വ്യക്തികളുടെ സ്വകാര്യത പരിഗണിച്ച് മാറ്റിയിരിക്കുന്നു)

രാവിലെ ഓഫീസിലേക്കു പുറപ്പെടുന്നതിന്റെ തിരക്കിലായിരുന്നു മഹേഷ്. ആ സമയത്ത് നാട്ടില്‍ നിന്നും ഭാര്യ ദീപയുടെ ഫോണിലേക്ക് നിര്‍ത്താതെ കോളുകള്‍ വരുന്നത് അയാളുടേ ശ്രദ്ധയില്‍ പെട്ടത്. നോക്കിയപ്പോള്‍ പതിനഞ്ചോളം മിസ് കോളുകള്‍ രണ്ടു നമ്പറുകളില്‍ നിന്നായി. കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി അസുഖം ബാധിച്ച് കിടക്കുകയാണ് ദീപ. നാട്ടില്‍ നിന്നുള്ള നമ്പറല്ലെ എന്തെങ്കിലും അത്യാവശ്യമാകും എന്ന് കരുതി തിരിച്ചു വിളിക്കാന്‍ നില്ക്കുമ്പോള്‍ വാട്സാപ്പില്‍ ഒരു മെസ്സേജും.

ഞാന്‍ ശ്രീയയാണ് സുബിന്റെ ഭാര്യ എനിക്കൊന്ന് സംസാരിക്കണം. ഇതായിരുന്നു മെസ്സേജ്. അസുഖം മൂലം വിശ്രമിക്കുന്നു, എന്തായാലും തിരികെ വിളിക്കാമെന്ന് വച്ചു. തിരിച്ച് വിളിച്ചപ്പോള്‍ മറുപുറത്ത് ശ്രീയയാണ്. താന്‍ മഹേഷ് ദീപയുടെ ഭര്‍ത്താവാണ് എന്ന് പരിചയപ്പെടുത്തി. രാവിലെ കുറേ കോളുകള്‍ കണ്ടിരുന്നല്ലൊ എന്ന് പറഞ്ഞു. എനിക്ക് ദീപയോടാണ് സംസാരിക്കേണ്ടതെന്നായിരുന്നു മറുപടി. അവള്‍ അസുഖമായിരിക്കുകയാണു സംസാരിക്കുവാന്‍ ബുദ്ധിമുട്ടുണ്ട് ഇത്രയും കോളുകള്‍ വിളീച്ചതല്ലെ കാര്യം എന്താണെന്ന് പറയൂ എന്നും മഹേഷ് മറുപടി പറഞ്ഞു. ശ്രീയ പക്ഷെ ആദ്യം കാര്യം പറയുവാന്‍ മടിച്ചു. മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന മഹേഷ് തന്ത്രപൂര്‍വ്വം ശ്രീയുമായി സംഭാഷണം തുടര്‍ന്നു.

'ചേട്ടാ എന്റെ ഭര്‍ത്താവിനു നിങ്ങളുടെ ഭാര്യയുമായി വേണ്ടാത്ത ബന്ധമുണ്ട്. ഞാന്‍ സുബിന്റെ ഫോണ്‍ ഹിസ്റ്ററി പരിശോധിച്ചപ്പോള്‍ കോള്‍ പോയതായി കണ്ടു. ഫോണില്‍ അവളുടെ ചിത്രങ്ങളും ഉണ്ട്. അവളോട് മേലാല്‍ എന്റെ ഭര്‍ത്താവുമായി ബന്ധപ്പെടരുതെന്ന് പറയാനാ വിളിച്ചത്' എന്നു ഒറ്റശ്വാസത്തില്‍ ശ്രീയ പറഞ്ഞവസാനിപ്പിച്ചു.

അത് കേട്ട് മഹേഷ് ആദ്യം ഒന്ന് തരിച്ചു നിന്നു പോയി. സുന്ദരിയായ തന്റെ ഭാര്യയോട് പഠനകാലത്ത് പല സഹപാഠികള്‍ക്കും പ്രണയം ഒക്കെ തോന്നിയിരുന്നു. ഇപ്പോഴും ക്ലബ്ബിലും ഓഫീസിലും മറ്റും ചിലര്‍ പ്രണയാഭ്യര്‍ഥന നടത്താറുമുണ്ടെന്ന് അവള്‍ പറയാറുമുണ്ട്. എന്നാല്‍ ആദ്യമായാണ് ഇത്തരം ഒരു അനുഭവം. വിവാഹം കഴിഞ്ഞു എട്ടു വര്‍ഷം കഴിഞ്ഞു പരസ്പരം ഒന്നും ഒളിച്ചു വെക്കാത്തവരാണ് തങ്ങള്‍. പഴയ സൗഹൃദങ്ങള്‍ തുടരുന്നതില്‍ യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുമില്ല. കോളേജ് അലുമിനിയുടെ പ്രോഗ്രാമില്‍ സജീവമായി പങ്കെടുക്കുന്നവളൂമാണ്. ഇപ്പോള്‍ ഉള്ള ഏറ്റവും അടുത്ത സുഹൃത്തുക്കളൂടെ പേരുകളില്‍ പക്ഷെ സുബിന്‍ എന്ന പേരു ഇതുവരെ കേട്ടിട്ടില്ല. താന്‍ ചതിക്കപ്പെട്ടു എന്ന ഒരു തോന്നല്‍ ഒരു നിമിഷം മഹേഷിന്റെ ഉള്ളില്‍ ഉണ്ടായി.

ശ്രീയ ഞാന്‍ ഒരു മണിക്കൂര്‍ കഴിഞ്ഞു തിരിച്ചു വിളീക്കാം എന്ന് പറഞ്ഞു ഫോണ്‍ കട്ടു ചെയ്തു. കുറച്ച് സമയം സ്വസ്ഥമായി ഇരുന്ന് ആലോചിച്ചു. ഒടുവില്‍ ദീപയെ സംശയിക്കും മുമ്പ് കാര്യങ്ങള്‍ വിശദമായി ഒന്ന് അന്വേഷിച്ചറിയണം എന്ന് തീരുമാനത്തില്‍ എത്തി. ശ്രദ്ധിച്ചു കൈകാര്യം ചെയ്തില്ലേല്‍ രണ്ടു കുടുമ്പങ്ങള്‍ തകരും. മകന്റെ മുമ്പില്‍ അമ്മക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന് പറഞ്ഞ് വഴക്കിടുന്നതിനെ പറ്റിയും വേറിട്ട് ജീവിക്കുന്നതിനെ പറ്റിയും ചിന്തിക്കുവാന്‍ പോലും കഴിയില്ല. വികാത്തിനു അടിമപ്പെട്ട് എന്തെങ്കിലും ചെയ്താല്‍ അത് ജീവിതത്തെ തകര്‍ത്തു കളയും എന്ന് മനസ്സില്‍ ഉറപ്പിച്ചു.

മഹേഷ് ദീപയുടെ ചില കോളേജ് സുഹൃത്തുക്കളുമായി വളരെ അടുത്ത ബന്ധം ഉള്ളവരാണ്. അക്കൂട്ടത്തില്‍ വിശ്വസിക്കാവുന്ന ഒരാളായ പീറ്ററിനെ ബന്ധപ്പെട്ടു. അയാളില്‍ നിന്നും സുബിന്റെ വിവരങ്ങള്‍ ലഭിച്ചു. കുറച്ചു കാലം ഗല്ഫില്‍ ആയിരുന്നു കുട്ടികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് നാട്ടില്‍ വന്നു സെറ്റിലായി. ചെറിയ ബിസിനസ്സ് നടത്തുന്നു ഇപ്പോള്‍ രണ്ടു കുട്ടികള്‍ ഉണ്ട്. നോട്ട് നിരോധനവും ജി.എസ്.ടിയും ഒക്കെ വന്നതൊടെ ബിസിനസ്സൊക്കെ അല്പം പരുങ്ങലിലുമാണ്.

പഠിക്കുന്ന കാലത്ത് അയാള്‍ക്ക് ദീപയെ വലിയ ഇഷ്ടമായിരുന്നു പക്ഷെ അവര്‍ തമ്മില്‍ പ്രണയം ഉണ്ടായിരുന്നതായി ഒന്നും അറിവില്ല. മാത്രമല്ല ദീപക്ക് ഉണ്ടായിരുന്ന പ്രണയത്തെ പറ്റി മഹേഷിനു അറിയാവുന്നതുമാണല്ലൊ എന്ന് പീറ്റര്‍ പറയുകയും ചെയ്തു. അത് എല്ലാവര്‍ക്കും അറിയാവുന്ന ഒരു പ്രണയം ആയിരുന്നു വിവാഹത്തിനു മുമ്പ് തന്നെ തന്നോട് ദീപ അക്കാര്യം തുറന്ന് സംസാരിക്കുകയും ചെയ്തതാണ്. താന്‍ അതിനെ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളുകയും ചെയ്ത ആളാണ്.

എന്തായാലും പീറ്റര്‍ നല്കിയ നമ്പര്‍ വഴി സുബിനെ ബന്ധപ്പെട്ടു. വളരെ ശാന്തനായി കാര്യങ്ങള്‍ സംസാരിച്ചു. ആദ്യം സുബിന്‍ എല്ലം നിഷേധിച്ചു എങ്കിലും മഹേഷിന്റെ വാക് ചാതുരിയില്‍ കാര്യങ്ങള്‍ തുറന്നു പറയുവാന്‍ തയ്യാറായി. അടുത്തിടെ വിദേശത്ത് നിങ്ങള്‍ സുഹൃത്തുക്കള്‍ ഒത്തു ചേര്‍ന്നതിന്റെ വിശേഷങ്ങള്‍ അറിഞ്ഞു. ഒന്ന് ആ ശബ്ദം കേള്‍ക്കണം എന്ന് തോന്നി. തനിക്ക് പഠിക്കുന്ന കാലത്ത് അവളെ ഏറെ ഇഷ്ടമായിരുന്നു പക്ഷെ അവള്‍ക്ക് മറ്റൊരു പ്രണയം ഉണ്ടെന്നതിനാല്‍ അത് തുറന്ന് പറയാന്‍ ആയില്ല.

ഫോട്ടോസിന്റെ കാര്യം ചോദിച്ചപ്പോള്‍ നിങ്ങള്‍ അവിടെ ഒത്തു കൂടിയപ്പോള്‍ എടുത്ത ഫോട്ടോസ് ഒരു ഫ്രണ്ട് അയച്ചു തന്നതാണെന്നും പറഞ്ഞു.പിന്നീടാണ് തന്റെ ഭാര്യക്ക് സംശയം തോന്നാനുണ്ടായ കാര്യം സുബിന്‍ വിശദീകരിച്ചത്. അടുത്തിടെ ഒരു വിവാഹത്തില്‍ വച്ച് പഴയ ഒരു സുഹൃത്തിനെയും കുടുമ്പത്തെയും കണ്ടിരുന്നു.

അവരുമായി പരിചയപ്പെട്ടപ്പോള്‍ ഭാര്യമാര്‍ തമ്മിലുള്ള സംസാരത്തില്‍ ദീപയും കടന്നു വന്നു. സുഹൃത്തിന്റെ ഭാര്യ തനിക്ക് ദീപയോട് ഉണ്ടായിരുന്ന താല്പര്യത്തെ പറ്റിയും അവള്‍ക്ക് നിരവധി പേരുമായി പ്രണയം ഉണ്ടായിരുന്നു എന്നൊക്കെ പറഞ്ഞു കൊടുത്ത്. അത് ശ്രീയയുടെ മനസ്സില്‍ സംശയത്തിന്റെ വിത്തു പാകുകയായിരുന്നു. മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങാ വീണു എന്ന് പറഞ്ഞ പോലെയാണ് പിന്നീടുണ്ടായ ഫോണ്‍ വിളിയും മൊബൈല്‍ ഫോണിലെ ഫോട്ടോയും.

പിന്നീട് ശ്രീയയുടെ മനസ്സില്‍ നെഗറ്റീവായ ചിന്തകള്‍ വളരെ വേഗത്തിയായിരുന്നു പുരോഗമിച്ചത്. തങ്ങളുടെ ജീവിതത്തില്‍ ഉണ്ടായ ചെറിയ താളപ്പിഴകള്‍ക്ക് കാരണം ദീപയാണെന്ന് അവര്‍ ഉറപ്പിച്ചു. സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം ഉണ്ടായ ടെന്‍ഷനായിരുന്നു സുബിന്റെ കളിചിരികള്‍ കുറച്ചതെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. വീട്ടില്‍ ഇപ്പോള്‍ വലിയവഴക്കാണ്. അവളുടെ മാതാപിതാക്കളും തങ്ങളുടെ മക്കളും അറിഞ്ഞു കുടുമ്പ ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്നും സുബിന്‍ പറഞ്ഞു.

കാര്യങ്ങള്‍ കേട്ടപ്പോള്‍ മഹേഷിനു ആശ്വാസമായി. അതേ സമയം സുബിന്റെ കുടുമ്പം തകര്‍ച്ചയിലേക്ക് പോകുന്നു എന്നത് കേട്ടപ്പോള്‍ വിഷമവും. 'സുബിന്‍ വിഷമിക്കേണ്ട നമുക്ക് പരിഹാരം ഉണ്ടാക്കാം' എന്ന് പറഞ്ഞ് മഹേഷ് ഫോണ്‍ കട്ട് ചെയ്തു. ശ്രീയയെ വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുവാന്‍ ശ്രമിച്ചെങ്കിലും സംഗതി ഫലം കണ്ടില്ല. ദീപയും അവളെ വിളിക്കുവാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കുന്നുമില്ല. ഇതിനിടയില്‍ ടോണി മഹേഷിനെ വിളിച്ച് ഒരു വിവരം അറിയിച്ചു. ശ്രീയ ആത്മഹത്യക്ക് ശ്രമിച്ചു ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു.

തൊട്ടടുത്ത ശനിയാഴ്ച രാവിലെ സുബിന്റെ വീടിനു മുമ്പില്‍ രണ്ടു കാറുകള്‍ വന്നു നിന്നു. അപരിചിതനായ ഒരാള്‍ ഗേറ്റ് തുറന്ന് കടന്നുവരുന്നത് ശ്രീയ ശ്രദ്ധിച്ചു. മനസ്സിലായോ ഞാന്‍ മഹേഷ് ദീപയുടെ ഭര്‍ത്താവ്.' തൊട്ടു പുറകെ രണ്ടു കാറുകളില്‍ നിന്നും മൂന്ന് പുരുഷന്മാരും രണ്ടു സ്ത്രീകളും ഇറങ്ങി വന്നു. എല്ലാം കണ്ട് ശ്രീയ ആകെ അന്ധാളിച്ചു നില്ക്കുകയായിരുന്നു.

'എട്ടാ ആരൊക്കെയൊ വന്നിരിക്കുന്നു ഒന്ന് പുറത്തേക്ക് വരൂ' അവള്‍ അകത്തേക്ക് നോക്കി വിളിച്ചു. 'ഞങ്ങള്‍ സുബിനെ കാണാന്‍ വന്നതല്ല. ശ്രീയയെ കാണാനാ വന്നത്. സംസാരിക്കുവാനും' അവര്‍ അകത്ത് കയറി ഇരുന്നു. കൂടെ വന്നവരെ മഹേഷ് തന്നെയാണ് പരിചയപ്പെടുത്തിയത്.'ഇത് ദീപ എന്റെ ഭാര്യ.. അത് പ്രവീണ്‍ അറിയാമല്ലൊ. പണ്ട് ഇവര്‍ തമ്മില്‍ ഇഷ്ടത്തിലായിരുന്നു.'

അത് കേട്ട് ശ്രീയക്ക് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. താന്‍ എന്താ സ്വപ്നം കാണുകയാണോ സീരിയലുകളില്‍ പോലും ഇത്തരം സംഗതികള്‍ കണ്ടിട്ടില്ല. ഭര്‍ത്താവ് ഭാര്യയുടെ കാമുകനെ അയാളുടെ ഭാര്യയുടെ മുമ്പില്‍ വച്ച് മറ്റൊരു സ്ത്രീക്ക് പരിചയപ്പെടുത്തുക. ഇതൊന്നും നാട്ടിന്‍ പുറത്ത് ജനിച്ചു വളര്‍ന്ന് ശ്രീയക്ക് ഉള്‍ക്കൊള്ളുവാന്‍ പോലും കഴിഞ്ഞില്ല.

ദീപയും പ്രവീണും അടുത്തടുത്തിരുന്നു കൊണ്ട് വിശദമായി കാര്യങ്ങള്‍ ശ്രീയയോട് സംസാരിച്ചു. എല്ലാവരും ചേര്‍ന്ന് ശ്രീയയുടെ തെറ്റിദ്ധാരണകള്‍ മാറ്റി. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കണ്ടുമുട്ടലിനു കാരണമായതു ശ്രീയയുടെ ആത്മഹത്യാ ശ്രമമാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നത് വിശ്വസിച്ച് സ്വന്തം പങ്കാളിയെ സംശയിക്കുന്നതിനും കലഹിക്കുന്നതിനു മുമ്പ് കാര്യങ്ങള്‍ ശരിയായ വിധത്തില്‍ വിലയിരുത്തുക.

ആത്മഹത്യയോ കൊലപാതകമോ പോലുള്ള അവിവേകങ്ങള്‍ കാണിക്കും മുമ്പ് മക്കളെയും മാതാപിതാകളേയും തങ്ങളെ സ്നേഹിക്കുന്നവരെയും പറ്റി ഒരു നിമിഷം ചിന്തിക്കുക എന്നെല്ലാം പറഞ്ഞ് ശ്രീയയുടെ തെറ്റിദ്ധാരണകള്‍ മാറ്റിയ ശേഷം സന്തോഷപൂര്‍വ്വം അവര്‍ പിരിഞ്ഞത്.

ജോലി തിരക്കുകള്‍ക്കിടയിലും വിമാനക്കൂലി ചിലവിട്ട് അവര്‍ എത്തിയതിനു തകര്‍ന്നു പോകുമായിരുന്ന രണ്ടു കുടുമ്പ ബന്ധങ്ങളെ അതില്‍ നിന്നും രക്ഷപ്പെടുത്തി കൂടുതല്‍ ഊഷ്മളവും ദൃഡമായതുമാക്കിയയ്തിനു സുഹൃത്തുക്കളുടെ കൂടെ കയ്യടി വാങ്ങി മഹേഷ്. പുതിയ ജോലിക്ക് ജോയിന്‍ ചെയ്തിട്ടേ ഉള്ളൂ അതിന്റെ തിരക്കിനും ടെന്‍ഷനുകള്‍ക്കും ഇടയില്‍ ദീപയുടെ കോളേജ് കാല കാമുകന്മാരുടെ പുതിയ ലിസ്റ്റും അവരുടെ ഭാര്യമാരുടെ കോളുകളും വരല്ലെ എന്ന പ്രാര്‍ഥനയിലാണ് ഇപ്പം മഹേഷ്.

1 comment:

  1. real paying online jobs - www.gsujinbiblestudies.blogspot.com

    ReplyDelete

Popular Posts

Powered by Blogger.

Search This Blog

Post Top Ad

Responsive Ads Here

Archive

Post Bottom Ad

Responsive Ads Here

Author Details

Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.

Featured

About me

Contact Form

Name

Email *

Message *

Sponsor

AD BANNER

Recent News

About Me

authorHello, my name is Jack Sparrow. I'm a 50 year old self-employed Pirate from the Caribbean.
Learn More →

Technology

Recent

Connect With us

Comments

Facebook

Advertise

test banner