Wednesday 13 December 2017

ജിഷയെ ബലാത്സംഗം ചെയ്ത ശേഷം എന്തിന് ശരീരത്തെ വൈകൃതമാക്കി എന്നതിനുള്ള ഉത്തരം കിട്ടിയത് കൂട്ടുകാരന്‍ എടുത്ത വീഡിയോയില്‍ നിന്ന്





പെരുമ്പാവൂരില്‍ ആടുകളെ ലൈംഗിക വൈകൃതത്തിന് വിധേയമാക്കിയതിന് പിന്നില്‍ അമീറുള്‍ ഇസ്ലാമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതാണ് ജിഷാ കേസില്‍ നിര്‍ണ്ണായകമായത്. മൃഗീയമായ കൊലപാതകം ചെയ്ത പ്രതിക്ക് വധശിക്ഷ നല്‍കാനുള്ള തീരുമാനം കോടതി കൈക്കൊണ്ടത് തന്നെ കേസിലെ അപൂര്‍വ്വത പരിഗണിച്ചാണ്. ജിഷയെ ബലാത്സംഗം ചെയ്ത ശേഷം എന്തിന് അതിക്രൂരമായി പെരുമാറി എന്നതിനുള്ള ഉത്തരമായിരുന്നു ആടിനെ പീഡിപ്പിച്ചു എന്ന കാര്യത്തിലെ അന്വേഷണം. ആടിനെ പീഡിപ്പിക്കുന്നത് സംബന്ധിച്ച വീഡിയോ നിര്‍ണ്ണായക തെളിവായി പൊലീസിന് കിട്ടി. ഇതിനൊപ്പം പീഡനത്തിനിരയായെന്ന് സംശയിക്കുന്ന ആടുകളില്‍ നടത്തിയ പരിശോധനയും നിര്‍ണ്ണായകമായി.

മനുഷ്യരാല്‍ ആടുകള്‍ ബലാല്‍സംഗത്തിന് വിധേയരായിട്ടുണ്ടെന്ന് മൃഗ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലും വ്യക്തമായി. വ്യാപക തോതില്‍ ആടുകളെ ലൈംഗിക ചേഷ്ടയ്ക്ക് അമീറുള്ളും സുഹൃത്തുക്കളും പെരുമ്പാവൂരില്‍ ദുരുപയോഗം ചെയ്തുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം കടുത്ത ലൈംഗിക വൈകൃതമുള്ള വ്യക്തിയാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുന്ന വിധത്തിലുള്ള മറ്റൊരു വാര്‍ത്തകൂടിയാണ് പുറത്തുവന്നിരിക്കുന്നത്. ലൈംഗിക ആസക്തി കൂടിയ അമീറുല്‍ ഇസ്ലാം ആടിനെ പോലും വെറുതേ വിട്ടില്ലെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. തുടര്‍ന്നായിരുന്നു വിശദ അന്വേഷണം പൊലീസ് തുടങ്ങിയത്.

ഇതിനിടെയാണ് വിവാദ വീഡിയോ പൊലീസിന് ലഭിച്ചത്. അമീറുള്‍ ആടിനെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത് മറ്റൊരു ഇതരസംസ്ഥാന തൊഴിലാളി ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ഈ വീഡിയോ ലഭിച്ചതോടെ പൊലീസിന് മറ്റ് സംശയങ്ങളും സജീവമായി. ഇത്തരം പ്രവര്‍ത്തികളില്‍ അമീറുള്‍ മാത്രമല്ല, മറ്റ് ഇതരസംസ്ഥാന തൊഴിലാളികളും പങ്കാളിയായിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍. അമീറുള്ളിന് സമാനമായ ലൈംഗിക വൈകൃതം ഉള്ളയാള്‍ക്ക് മാത്രമേ ഇത് വീഡിയോയില്‍ ചിത്രീകരിക്കാന്‍ കഴിയൂവെന്നാണ് പൊലീസ് നിഗമനം. വലിയ തോതില്‍ മൃഗങ്ങളെ പീഡിപ്പിച്ച ശേഷം കൊന്ന് കളയുന്ന സ്വഭാവം അമീറുള്ളിനും സുഹൃത്തുക്കള്‍ക്കും ഉണ്ടായിരുന്നുവെന്ന നിഗമനത്തിലും പൊലീസ് എത്തി. ഇതിന് തെളിവായിരുന്നു കണ്ടെടുത്ത വീഡിയോ.

അമീറുല്‍ ഇസ്ലാം ആടിനെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. അമീറുള്‍ താമസിച്ച വീടിന് സമീപത്തുള്ളയാളിന്റെ ആടിനെയാണ് ചൂഷണം ചെയ്തത്. ഉടമ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയത്. അതിനിടെ ചില സുഹൃത്തുകള്‍ അമിറുള്‍ ആടിനെ ലൈംഗിക വൈകൃതത്തിനായി ഉപയോഗിച്ചെന്ന് മൊഴി നല്‍കി. ഇതിനു ശേഷം ആടിന്റെ രഹസ്യഭാഗം ചെത്തിക്കളഞ്ഞു. വെറ്റിനറി ഡോക്ടര്‍മാര്‍ ആടിനെ വിശദമായി പരിശോധിച്ചു. ഇതോടെ പീഡനം സ്ഥിരീകരിച്ചു. കൂടുതല്‍ പേര്‍ ഇതിനിടെ സമാനസ്വാഭവമുള്ള പരാതിയുമായി ആടുകളെ പരിശോധിച്ചതായാണ് സൂചന. ഇതോടെയാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ ക്രൂരതയുടെ ഭീകരത പുറത്തുവന്നത്.

അമീറുളിന് രണ്ട് ഭാര്യമാര്‍ ഉണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ലൈംഗിക ബന്ധം കഴിഞ്ഞാല്‍ രഹസ്യഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ച് ആനന്ദിക്കും. ഒരു ഭാര്യയില്‍ അഞ്ച് വയസുള്ള മകനുണ്ട്. 20 വയസുള്ള ഒരാളുടെ അമ്മയാണ് മറ്റൊരു ഭാര്യ. ഇതില്‍ അസാമിലെ വീട്ടില്‍ കഴിയുന്ന ഭാര്യയുടെ മൊഴിയെടുത്തപ്പോഴാണ് ലൈംഗിക വൈകൃതത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. കത്തികൊണ്ട് തന്റെ രഹസ്യഭാഗങ്ങളില്‍ പതിവായി മുറിവേല്‍പ്പിച്ചിട്ടുണ്ടെന്ന് ഇവര്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ രഹസ്യഭാഗങ്ങളില്‍ മുറിവേറ്റ് ചികിത്സയിലായവരെ തേടി അന്വേഷണസംഘം പെരുമ്പാവൂരിലും സമീപ പ്രദേശങ്ങളിലുമുള്ള ആശുപത്രികള്‍ കയറിയിറങ്ങി. ലൈംഗിക തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

അമീറുലിന്റെ ആദ്യഭാര്യക്ക് 38 വയസാണ് പ്രായം. 17ാം വയസിലാണ് അമീറുല്‍ ഈ സ്ത്രീയെ വിവാഹം ചെയ്തത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. മൂന്നു വര്‍ഷം കഴിഞ്ഞ് രണ്ടാം വിവാഹവും ചെയ്തു. അസമില്‍ തന്നെ മറ്റൊരു യുവതിയെയാണ് വിവാഹം ചെയ്തത്. അന്വേഷണോദ്യോഗസ്ഥര്‍ അമീറുളിനെ അന്വേഷിച്ച് അസമിലെത്തിയിരുന്നു. അവിടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. അസമില്‍ പ്രായമേറിയ സ്ത്രീകളെ വിവാഹം കഴിക്കുന്നതും ഒന്നിലേറെ വിവാഹം കഴിക്കുന്നതും സാധാരണമാണ്. പെരുമ്പാവൂരില്‍ ജോലി ചെയ്തിരുന്ന നാട്ടിലെ ചില കൂട്ടുകാര്‍ക്കൊപ്പമാണ് അമീറുള്‍ പെരുമ്പാവൂരിലെത്തിയത്. എല്ലാത്തരം ജോലികളും ഇയാള്‍ ചെയ്തിരുന്നതായാണ് വിവരം.

അസമിലെ നാഗോണ്‍ ജില്ലയിലെ സോലാ പുത്തൂര്‍ ഗ്രാമത്തിലാണ് അമീറുള്‍ ഇസ്ലാം ജനിച്ചതും വളര്‍ന്നതും. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതെ നന്നേ ചെറുപ്പത്തില്‍ തന്നെ നാടുവിട്ടു. വിവിധ സംസ്ഥാനങ്ങളില്‍ ഹോട്ടലില്‍ ഉള്‍പ്പെടെ ജോലി ചെയ്തു. അവസാനം കേരളത്തിലെത്തി. എട്ടുവര്‍ഷത്തോളം കേരളത്തില്‍ പല ഭാഗങ്ങളില്‍ കെട്ടിടനിര്‍മ്മാണം അടക്കമുള്ള ജോലികള്‍ ചെയ്തു. പിന്നീട് പെരുമ്പാവൂരില്‍ വല്ലത്തുള്ള സഹോദരന്‍ ബഹര്‍ ഉള്‍ ഇസ്ലാമിനൊപ്പം താമസം ആരംഭിച്ചു. പിന്നീടിവിടെ സ്ഥിരതാമസമാക്കി.

ജിഷയുടെ കൊലയ്ക്കുശേഷം പ്രതി തീവണ്ടിമാര്‍ഗം അസമിലേക്കുപോയി. ആ സമയത്ത് തീവണ്ടിയില്‍നിന്ന് രക്തംപുരണ്ട വസ്ത്രങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. വസ്ത്രങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ട യുവതിയുടെ നഖങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ പ്രതിയുടെ ഡി.എന്‍.എ, ചുരിദാറിന്റെ ടോപ്പില്‍ നിന്ന് കണ്ടെത്തിയ ഉമിനീരില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡി.എന്‍.എ.യുവതിയുടെ വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന വാതിലില്‍ കണ്ടെത്തിയ രക്തക്കറയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡി.എന്‍.എ. ഇതെല്ലാം പ്രതിക്ക് എതിരായിരുന്നു. ഇതാണ് പ്രതിയെ കുറ്റക്കാരനെന്ന് കോടതി വിധിക്കാനുള്ള കാരണവും.

വെള്ളത്തില്‍ വിരല്‍ മുക്കൂ അറ്റാക്ക്‌ സാധ്യത അറിയാം ഇ മലയാളം വീഡിയോ കാണുക ഷെയർ ചെയ്യുക


ശരീരത്തിന്റെ ആരോഗ്യപരമായ പ്രശ്നങ്ങളെക്കുറിച്ച് അറിയുവാൻ വേണ്ടി നമ്മൾ സാധാരണയായി മെഡിക്കൽ ടെസ്റ്റുകൾ ആണ് ചെയ്യാറുള്ളത്.എന്നാൽ വീട്ടിലിരുന്നുതന്നെ സ്വയം ചെയ്തു നോക്കാവുന്ന നിരവധി ആരോഗ്യ പരിശോധനകൾ ഉണ്ട്.

അവ എന്തൊക്കെയാണ് എന്ന് നോക്കാം

തണുത്ത വെള്ളത്തിൽ വിരൽ മുക്കി വെച്ചാണ് ഈ പരിശോധന ചെയ്യുന്നത്.ഇതിനായി വേണ്ടത് തണുത്ത വെള്ളമാണ്.

നന്നായി തണുത്ത വെള്ളമോ ഐസ് ഇട്ട വെള്ളമോ ഒരു കപ്പിലോ ഗ്ലാസിലോ എടുക്കുക.വിരൽ അറ്റങ്ങൾ ഇതിൽ 30 സെക്കന്റ് മുക്കി പിടിക്കുക.ഇങ്ങനെ മുക്കി വച്ചതിനുശേഷം പുറത്തെടുക്കുമ്പോൾ വിരലിന്റെ ചർമം ചുക്കിച്ചുളിയുന്നത് സാധാരണമാണ്.

എന്നാൽ വെള്ള നിറമോ നീല നിറമോ ഉണ്ടെങ്കിൽ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.ശരീരത്തിന്റെ രക്തപ്രവാഹത്തിൽ പ്രശ്നം ഉണ്ട് എന്നതിന്റെ സൂചനയാണ് ഇത്തരത്തിലുള്ള നിറം മാറ്റം.

ചെവി കൈ വിരലുകൾ മൂക്ക് എന്നിവയിലേക്കുള്ള രക്തപ്രവാഹത്തിൽ പ്രശ്നമുണ്ട് എന്നതിന്റെ സൂചന കൂടിയാണിത്.ഈ ഭാഗത്തേക്ക് രക്തം പ്രവേശിക്കാതെ ആകുമ്പോൾ ഈ ഭാഗം കട്ടിയാകും.ഇതാണ് രക്ത കുറവുമൂലമുള്ള നിറം മാറ്റത്തിന്റെ കാരണം.

രക്തപ്രവാഹം ശരിയായ രീതിയിൽ നടക്കാത്ത കാരണത്താൽ ഹൃദയാഘാതം �� അനുബന്ധപ്രശ്നങ്ങൾ എന്നിവയ്ക്ക് ഇത് കാരണമാകും.തലച്ചോർ ഉൾപ്പെടെയുള്ള ശരീരത്തിന്റെ നിരവധി ഭാഗങ്ങൾക്ക് സർക്കുലേഷൻ ഇല്ലായ്മ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കും.

ഇ മലയാളം വീഡിയോ കാണുക ഷെയർ ചെയ്യുക
https://www.youtube.com/watch?time_continue=79&v=VvqgLZlRq-Y

Tuesday 12 December 2017

പ്രസവവേദന ഇനി ഒരു പഴങ്കഥ: സിസേറിയനേക്കാള്‍ എളുപ്പമായ വേദനരഹിത സുഖപ്രസവത്തെക്കുറിച്ച് അറിയൂ...............



'പത്തു-മാസം ചുമന്ന് നൊന്ത് പ്രസവിച്ചതാണ് നിന്നെ ഞാന്‍...!'' പെറ്റ വയറിനേ അതിന്റെ വേദന മനസ്സിലാവൂ...!''

ഈ വാചകങ്ങള്‍ ചുരുങ്ങിയ പക്ഷം സിനിമകളിലെങ്കിലും നമ്മള്‍ കേട്ടിട്ടുണ്ട്. പ്രസവവേദന പലപ്പോഴും അതിതീവ്രവും, വര്‍ണ്ണനാതീതവുമാണെന്ന് വൈദ്യശാസ്ത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നു. വേദനിച്ചു പ്രസവിക്കാനും, മുലയൂട്ടാനും ഞങ്ങള്‍ക്ക് കഴിയില്ലായെന്ന മനഃസ്ഥിതിയുമായി നടക്കുന്ന യുവതലമുറയ്ക്ക് സിസേറിയനെ ശരണം പ്രാപിയ്ക്കാതെ തന്നെ എളുപ്പമാര്‍ഗ്ഗമാണ് 'വേദനാ രഹിത സുഖപ്രസവം' അഥവ PAINLESS LABOUR.

വേദന സഹിക്കാനുള്ള ശേഷി ഓരോരുത്തരിലും വ്യത്യസ്ഥമാണ്. വേദനയില്ലാതെ പ്രസവി-ക്കാന്‍ സ്ത്രീയും താല്‍പര്യപ്പെടുന്നു. എങ്കില്‍ പ്രസവ വേദനയെക്കുറിച്ച് ചില കാര്യങ്ങള്‍
പ്രസവ വേദന

ഈ വേദനയുടെ ഫലമായി ഉണ്ടാകുന്ന ഉയര്‍ന്ന ശ്വസനവേഗം അമിത രക്തസമ്മര്‍ദ്ദം ഉയര്‍ന്ന ഹൃദയമിടിപ്പ് മൂലം മറുപിള്ള (PLACENTA) വഴി പൊക്കില്‍ കൊടിയിലൂടെ ഗര്‍ഭസ്ഥ ശിശുവിലേക്കുള്ള പ്രാണവായൂ (OXYGEN) വിന്റെ സഞ്ചാരത്തെ കുറയ്ക്കുകയോ, തടസ്സപ്പെടുത്തുകയോ ചെയ്യുന്നു.

ഈ സമയം ശരീരത്തില്‍ നിന്നു പുറപ്പെടുവിയ്ക്കപ്പെടുന്ന ചില രാസ-പദാര്‍ത്ഥങ്ങള്‍ ഗര്‍ഭാശയഭിത്തികളുടെ പ്രവര്‍ത്തനത്തെ ബാധക്കകയും ത?ൂലം ഈ പേശികള്‍ക്ക് വേണ്ട വിധം ചുരങ്ങാന്‍ കഴിയാതെ വരികയും അത് ദീര്‍ഘസമയം നീണ്ടുനില്‍ക്കുന്ന പ്രസവപ്രക്രിയയ്ക്ക് വഴിവയ്ക്കുകയും ചെയ്യുന്നു.

ഈ സമയം ശരീരത്തില്‍ നിന്നു പുറപ്പെടുവിയ്ക്കപ്പെടുന്ന ചില രാസപദാര്‍ത്ഥങ്ങള്‍ ഗര്‍ഭാശയ ഭിത്തികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും തന്മൂലം ഈ പേശികള്‍ക്ക് വേണ്ട വിധം ചുരുങ്ങാന്‍ കഴിയാതെ വരികയും അത് ദീര്‍ഘ സമയം നീണ്ടു നില്‍ക്കുന്ന പ്രസവപ്രക്രിയയ്ക്ക് വഴിവയ്ക്കുകയും ചെയ്യുന്നു. എല്ലാ വേദനകള്‍ക്കും ശാരീരികവും മാനസികവുമായ കാരണങ്ങളുണ്ട്. ഓരോ ആശുപത്രി സന്ദര്‍ശന വേളയിലും ഗര്‍ഭിണിയെ പ്രസവമെന്ന തയ്യാറെടുപ്പിനെക്കുറിച്ച് ലളിതമായ വിവരങ്ങള്‍ നല്‍കി സജ്ജമാക്കേണ്ടതുണ്ട്. കൂടാതെ ഗര്‍ഭകാലത്തുള്ള ശ്വസന വ്യായാമ-ങ്ങള്‍ യോഗാസനമുറകള്‍ മുതലായവ ഏറെ സഹായകങ്ങളാണെന്ന് തെളിയിക്കപ്പെടിട്ടുണ്ട്.

പ്രസവത്തിന്റെ വിവിധഘട്ടങ്ങളില്‍ വേദനഅനുഭവപ്പെടുന്നത് വിവിധ ശരീരഭാഗങ്ങളിലാണെന്നതുകൊണ്ട് വേദനാശമനിക ളായ മരുന്നുകള്‍ സുഷ്മ്‌ന നാഡിയുടെ അതാതു ഭാഗങ്ങളിലായി ഇഞ്ചക്ഷന്‍ രൂപത്തില്‍ നല്‍കുന്നു. മരുന്നുകളുടെ അളവ് കൂട്ടാനും കുറയ്ക്കാനും വേണ്ടസ്ഥലത്തു മാത്രം മരുന്നു നല്‍കാനും ഇതുമൂലം കഴിയുന്നു. ഇതിനായി വിവിധ മാര്‍ഗ്ഗങ്ങളുണ്ട്.

1. അനസ്‌തേഷ്യ നല്‍കാന്‍ ഉപയോഗിക്കുന്ന നൈട്രസ് ഓക്‌സൈഡ്, ട്രൈലിന്‍ തുടങ്ങിയ വാതകങ്ങള്‍ താഴ്ന്ന അളവിലും വീര്യത്തിലും ഓക്‌സിജനുമായി കലര്‍ത്തി ശ്വസിക്കാന്‍ നല്‍കുകയായിരുന്നു പണ്ടത്തെ രീതി.

2. പെത്തഡിന്‍, മോര്‍ഫിന്‍ തുടങ്ങിയ മരുന്നുകള്‍ ഇഞ്ചക്ഷന്‍ രൂപേണ നല്‍കിയും ഗര്‍ഭാശയമുഖത്തിനു ചുറ്റും മരവിപ്പിക്കാനു ള്ള മരുന്നുകള്‍ കുത്തിവച്ചും ചെയ്യുന്ന രീതി. പലവിധ അസ്വസ്ഥതകള്‍ മൂലം ഈ രീതിയും കാല-ഹ-ര-ണ-പ്പെ-ട്ടു.

3. എപ്പിഡ്യൂറല്‍മുന്‍ വിവരിച്ചപോലെ നട്ടെല്ലില്‍ കശേരുക്കളുടെ ഇടയിലൂടെ സൂക്ഷ്മമായ ഒരു സൂചിയും പ്ലാസ്റ്റിക് ട്യൂബും വഴി വേദനാ സംഹാരികളായി മരുന്നുകള്‍ അവയുടെ മിശ്രിതങ്ങള്‍ കടത്തി വിടുന്നു. ഇത് തീര്‍ത്തും വേദനാ രഹിതമായ അവസ്ഥസൃഷ്ടിക്കുന്നു.

ഈ സമയം ഗര്‍ഭിണിക്ക് വേദനയില്ലാതെ മുക്കാനും പ്രസവിക്കാനും കഴിയും. എന്തെങ്കിലും കാരണവശാല്‍ സിസേറിയന്‍ ശസ്ത്രക്രിയ വേണ്ടി വരുകയാണെങ്കില്‍ തന്നെ ഇതിലേക്ക് അനസ്‌തേഷ്യ കൊടുക്കാവുന്നതുമാണ്. എന്നാല്‍ തീരെ പൊക്കം കുറഞ്ഞ അമിത വണ്ണമുള്ള അല്ലെങ്കില്‍ നടുവിന് വളവോ ശസ്ത്രക്രിയ ചെയ്ത ചരിത്രമോ ഉള്ള ഗര്‍ഭിണികള്‍ക്ക് എപ്പിഡ്യൂറല്‍ രീതി അത്ര അനുയോജ്യമാകാറില്ല. കശേരുക്കളുടെ ഇടയിലൂടെ സൂചി കടത്തിവിടാനുള്ള സാങ്കേതിക ബുദ്ധിമുട്ട് മൂലമാണിത്.

ശരീരഘടനയ്ക്കനുസരിച്ചും, മാനസിക പാകപ്പെടുത്തലുകള്‍ക്കനുസൃതമായും എപ്പിഡ്യൂറല്‍ അനാല്‍ജിസിയയ്ക്കായി തിരഞ്ഞെടുക്കപ്പെടുന്ന ഗര്‍ഭിണികളില്‍ 90 ശതമാനത്തിലേറെ പേര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ വേദനാരഹിത സുഖപ്രസവത്തിന് ഈ രീതി പ്രയോജനപ്പെടുത്താം.

വേദന ശമിപ്പിക്കുന്നവരെ എല്ലാക്കാലങ്ങളിലും സമൂഹം അംഗീകരിച്ചിട്ടുണ്ട്. മേലിലും അതു തുടരുക തന്നെ ചെയ്യും

ഡോ: ഉണ്ണികൃഷ്ണ വര്‍മ്മ MBBS, MD - അനസ്‌തേഷ്യസിസ്റ്റ്
ആസ്റ്റര്‍ ഹോസ്പിറ്റല്‍, മങ്കൂള്‍, ദുബായ്
കടപ്പാട്: ഏഷ്യാവിഷന്‍ ഫാമിലി മാഗസിന്‍, ദുബായ്

അവന്‍ മാത്രമാണോ തെറ്റ് കാരന്‍..?


സ്ത്രീ അമ്മയാണ്, ഭാര്യയാണ്, പെങ്ങളാണ്, മകളാണ് എന്നൊക്കെ പലരും പറയാറുണ്ട്. എന്നാൽ സ്വന്തം അമ്മയല്ലാത്ത, മകളല്ലാത്ത, പെങ്ങളല്ലാത്ത ഒരു സ്ത്രീയെ അങ്ങിനെയൊക്കെ കാണാൻ ഏതെങ്കിലും പുരുഷനു കഴിയുമോ?
ഇതെല്ലാ പറഞ്ഞു നടക്കുന്നവർ പോലും നല്ലൊരവസരം കിട്ടിയാൽ സ്ത്രീയെ ഒരു ഭോഗ വസ്തുവായിട്ടേ കാണൂ എന്നതാണ് സത്യം. അങ്ങിനെ കാണാനേ അവനു കഴിയൂ. കാരണം മനുഷ്യനെ നിയന്ത്രിക്കുന്നത് വികാരങ്ങളാണ്. വികാരങ്ങളെ നിയന്ത്രിക്കാൻ എല്ലാഴ്പ്പോഴും അവനു കഴിഞ്ഞെന്ന് വരില്ല.

മനുഷ്യന്റെ വികാരങ്ങളിൽ ഏറ്റവും തീഷ്ണതയേറിയത് കാമമ്മാണ്. ലൈഗീക വികാരം ആണിനും പെണ്ണിനുമുണ്ട്. എന്നിട്ടും ലൈഗീക അതിക്രമങ്ങൾ കാണിക്കുന്നത് പുരുഷൻ മാത്രമായത് എന്തു കൊണ്ടാണ്?

കുട്ടിക്കാലത്ത് മനോരമ, മംഗളം മുതലായ വാരികകൾ വായിക്കുമായിരുന്നു. നോവലുകളിൽ പതിവായി കണ്ടിരുന്ന ഒരു വാക്കാണ് “ബലാൽസംഘം”. അന്ന് ഞാൻ കരുതിയിരുന്നത് സെക്സിലൂടെ സുഖം ലഭിക്കുന്നത് ആണിനു മാത്രമാണെന്നാണ്. അതുകൊണ്ടാണ് പുരുഷൻ വേട്ടക്കാരനും, സ്ത്രീ ഇരയുമായതെന്ന് ഞാൻ വിശ്വസിച്ചു.

കാമവാസന ആണിനും പെണ്ണിനും ഒരു പോലെയാണ്. പക്ഷെ ചില വ്യത്യാസങ്ങളുമുണ്ട്. പുരുഷനിൽ ലൈഗീക ഉത്തേജനം ഉണ്ടാക്കുന്നതിൽ കാഴ്ച്ചക്കും കേൾവിക്കും ഒരു വലിയ പങ്കുണ്ട്. ലൈഗീകമായിട്ടുള്ള കാര്യങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യുമ്പോൾ അവനിൽ ലൈഗീക തൃഷ്ണ ഉണ്ടാകുന്നു. സ്ത്രീയുടെ നഗ്നത പുരുഷനിലെ വികാരത്തെ ഉണർത്തുന്നു. പക്ഷെ സ്ത്രീയുടെ വികാരത്തെ ഇത്തരം കാര്യങ്ങൾ വല്ലാതെ സ്വാധീനിക്കുന്നില്ല. അശ്ലീല ചിത്രങ്ങളും വീഡിയോളും(സെക്സ് അശ്ലീലമാണെന്ന കാഴ്ച്ചപ്പാടിനോട് ഞാൻ യോജിക്കുന്നില്ല.) കൂടുതലായി കാണുന്നത് പുരുഷന്മാരായതും ഈ കാരണത്താലാവാം!

സ്ത്രീകൾ ഉപയോഗുക്കുന്ന വസ്ത്രങ്ങളും മറ്റു സാധനങ്ങളും വരെ ചിലരെ കാമാസക്തരാക്കാറുണ്ട്. ഞാൻ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് എന്റെ നാട്ടിലുള്ള ഒരുത്തനെ കുറിച്ച് ഒരിക്കൽ ഒരു പരാതിയുണ്ടായി. അയൽ പക്കത്തുള്ള ചെറുപ്പക്കാരിയായ പെൺകുട്ടിയുടെ ഉണക്കാനിട്ടിരുന്ന അടിവസ്ത്രങ്ങൾ മോഷ്ടിച്ചു എന്നായിരുന്നു ആ പരാതി.

അന്നെത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല അവൻ എന്തിനാണത് ചെയതതെന്ന്. ഒരു ഷെട്ടി വാങ്ങിക്കാൻ പോലും കഴിയാത്തത്ര ദാരിദ്ര്യമൊന്നും അന്നവന്റെ വീട്ടിലുണ്ടായിരുന്നില്ല. മാത്രമല്ല അവൻ മോഷ്ടിച്ചു എന്ന് പറയപ്പെടുന്ന ഷെട്ടിയുടെ ഉടമസ്ഥയായ പെൺകുട്ടിയുടെ സൈസ് തടിയനായ അവന്റെ സൈസിന്റെ മൂന്നിൽ ഒന്ന് പോലും വരില്ല.
അവൻ എന്നേക്കാൾ മൂത്തവനായത് കൊണ്ടും, അവനൊരു വഴക്കാളിയായത് കൊണ്ടും നേരിട്ട് ചൊദിക്കാനും ഞാൻ പോയില്ല.

പല സ്ത്രീകളുടേയും വസ്ത്ര ധാരണയും, ചമയങ്ങളും പുരുഷന്മാരെ ലൈഗീകമായി ആകർഷിക്കുന്ന വിധത്തിലുള്ളതാണ്. ആ ഒരു ഉദ്ദേശത്തോടു കൂടിതന്നെയാണ് പല പെൺകുട്ടികളും ഇത്തരം ഡ്രെസ്സുകൾ ധരിക്കുന്നത്. ഒരു പെണ്ണിന്റെ ശരീര ലാവണ്യം പരമാവതി പുറത്ത് കാണിക്കുന്ന വിധത്തിലാണ് ഇന്ന് ഉപയോഗിക്കപ്പെടുന്ന പല വസ്ത്രങ്ങളും രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളത്.

“സെക്സി” എന്നത് ഒരു മോശം വാക്കായിട്ടാണ് പണ്ട് കണക്കാക്കിയിരുന്നത്. പക്ഷെ ഇന്ന് പെൺകുട്ടികൾ “സെക്സി”, ” ഹോട്ട്” എന്നീ ലേബലുകളിൽ അറിയപ്പെടാനാണ് ഇഷ്ട്പെടുന്നത്. ഒരോ പെണ്ണും അണിഞ്ഞൊരുങ്ങുന്നത് പുരുഷന്മാർ തന്നെ ശ്രദ്ധിക്കണം എന്ന ഉദ്ദേശത്തിലാണ്. പക്ഷെ ആരെങ്കിലും ആവളെയൊന്ന് നോക്കിയാൽ, അവനെ വായനോട്ടക്കാരനെന്ന് മുദ്ര കുത്തുകയും ചെയ്യും.

ആണിന്റെ സിരകളിൽ അഗ്നി പടർത്തുന്ന രീതിയിലുള്ള വേഷ വിധാനങ്ങളിട്ട് അവന്റെ മുന്നിൽ ചെന്ന് നിന്നിട്ട് നീ എന്നെ അമ്മയായി കാണണം, പെങ്ങളായി കാണണം, മകളായി കാണണം എന്നൊക്കെ പറയുന്നത് വീശന്നിരിക്കുന്നവന്റെ മുന്നിൽ സ്വാദിഷ്ടമായ ആഹാരം തുറന്നു വെച്ചിട്ട് നീ ഇതിനെ ഒരു ഭക്ഷണമായി കാണരുത് എന്ന് പറയുന്നത് പോലെയാണ്.

സ്ത്രീകൾ പീഢിപ്പിക്കപ്പെടാൻ കാരണം അവരുടെ വസ്ത്ര ധാരണമാണെന്ന് ഞാൻ പറയുന്നില്ല. പക്ഷെ പൊതു സ്ഥലങ്ങളിലും മറ്റു സ്ത്രീകൾ അപമാനിക്ക പെടുന്നതിന്റെ ഒരു പ്രധാന കാരണം അവരെ കാണുമ്പോൾ പുരുഷനിലുണ്ടാവുന്ന അതിരു കടന്ന വികാരമാണ്.
സ്ത്രീ ശരീരം മുഴുവൻ മൂടി പുതച്ച് നടക്കണം എന്ന അഭിപ്രായം എനിക്കില്ല. എങ്കിലും പുരുഷന്റെ വൈകാരിതയെ പരീക്ഷിക്കുന്ന വിധത്തിലുള്ള വേഷ വിധാനങ്ങൾ ഒഴിവാക്കുന്നതല്ലെ നല്ലത്.
ലാലു.

അവൾക്ക്‌ ഇത്രയും മൊഞ്ചുണ്ടായിരുന്നോ! ഡിവോഴ്സ്‌ ആയ ഭാര്യയും ഭർത്താവും കണ്ടുമുട്ടിയപ്പോൾ സംഭവിച്ചത്‌!


#അവളോടൊപ്പം_ഇത്തിരിനേരം
കൂട്ടുകാരൻ ഹബീബിന്റെ അനിയന്റെ വിവാഹത്തിനിടയിൽ ആണ് ജീവിതത്തിൽ മറക്കാൻ എത്ര ശ്രമിച്ചാലും വീണ്ടും വീണ്ടും ഓർമ്മകളെ ചവിട്ടി മെതിച്ചുകൊണ്ട് മനസ്സിലേക്ക് കടന്നുവരുന്ന ആ മുഖം ഏറെ നാളുകൾക്കു ശേഷം വീണ്ടും കാണാനിടയായത്…..

“പടച്ചോനേ… ഇവൾക്കിത് ഇത്രേം മൊഞ്ചുണ്ടായിരുന്നോ ”
ഓളെ കണ്ട ഉടനേ തന്നെ ഞാൻ എന്നോട് തന്നെ അറിയാതെ ചോദിച്ചുപോയി…
അല്ലേലും ഈ പിങ്ക് കളറും വെളുത്ത പെണ്ണും വല്ലാത്തൊരു കോമ്പിനേഷനാണ്….
ഇനിയിപ്പോ സാരിയുടെ തലപ്പ് കൊണ്ട് തല മറച്ചിരുന്നെങ്കിലും മുഖത്തേക്ക് വീണുകിടക്കുന്ന ചുരുണ്ട മുടിയിഴകൾ ആണോ അവൾക്ക് ഇത്ര ഭംഗി കൂടുതൽ തോന്നിക്കാനുള്ള കാരണം…
വേറൊന്നുമല്ല… ഓൾക്ക് പണ്ട് കോലൻ മുടി ആയിരുന്നു….
ഓളുടെ വളഞ്ഞ മൂക്കും തുടുത്ത ചുണ്ടുകളും ഒക്കെ ഏറുകണ്ണിട്ട് നോക്കുന്നതിനിടയിലാണ് പണ്ടാരം പെട്ടെന്ന് തിരിഞ്ഞു നോക്കിയത്….

ഞാൻ നോക്കുന്നത് അവൾ കണ്ടു എന്നുള്ള കാര്യം ഏകദേശം ഉറപ്പാണ്….
ആകെ ചമ്മിപ്പോയെങ്കിലും അത് കാര്യമാക്കാതെ കീശയിൽ നിന്നും മൊബൈൽ ഫോൺ എടുത്ത് കാര്യമായി തോണ്ടുന്നതുപോലെ കാണിച്ചുകൊണ്ട് അടുത്തുള്ള കസേരയിൽ ചെന്ന് ഇരുന്നു…
ഇരുന്ന ഉടനേ തന്നെ കുണ്ടിക്ക് ഐസ് വച്ചതുപോലെ പെട്ടെന്നൊരു തണുപ്പ് അരിച്ചു കയറി മണ്ടയിൽ ചെന്ന് നിന്നപ്പോൾ ഞെട്ടിച്ചാടി എണീറ്റു നോക്കുമ്പോൾ കണ്ട കാഴ്ച…
ഏതോ പണ്ടാരക്കുരിപ്പ് കൊണ്ടുവച്ച ജ്യുസ് നിറച്ച ഡിസ്പോസിബിൾ ഗ്ലാസിന്റെ മുകളിൽ ആയിരുന്നു ചെന്നിരുന്നത് എന്ന് ചളുങ്ങിയ പ്ലാസ്റ്റിക്‌ ഗ്ലാസ്‌ കണ്ടപ്പോൾ തന്നെ പിടികിട്ടി…
പിന്നെ നേരെ മൂട്ടിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ മൊത്തം സീനായിക്കിടക്കുകയാണ്…
വേഗം കർചീഫ് കൊണ്ട് മൂട് തുടക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും ആ സമയത്താണ് നേരത്തെ മ്മള് നോക്കിയ കുരുപ്പിന്റെ കാര്യം ഓർമ്മ വന്നത്…

നൈസായി അങ്ങോട്ട്‌ നോക്കിയപ്പോൾ ഓള് നിന്നിടത്ത് തന്നെ നിന്ന് ഒച്ച പുറത്ത്‌ വരാതിരിക്കാൻ വേണ്ടി കണ്ണും മൂക്കും ഒക്കെ പൊത്തിപ്പിടിച്ചു ചിരിയെടാ ചിരി ആണ്…
അതിനിടയ്ക്ക് പുറകിൽ നിന്നും ആരോ പാന്റിൽ പിടിച്ചു വലിക്കുന്നതുപോലെ തോന്നി തിരിഞ്ഞു നോക്കിയപ്പോൾ ഒരു കുഞ്ഞിപ്പാത്തുമ്മ..
മാലാഖമാർ ഇടുന്ന ടൈപ്പ് അടുക്കടുക്കായി തൂവലുകൾ തുന്നിപ്പിടിപ്പിച്ചതുപോലുള്ള ഓളുടെ കുഞ്ഞുടുപ്പും വട്ട മുഖവും തിളങ്ങുന്ന കണ്ണുകളും ഒക്കെ കണ്ടപ്പോൾ വല്ലാത്തൊരു ഓമനത്തം തോന്നിപ്പോയി…
“എന്താ മോളൂസേ ”

എന്ന് ചോദിച്ചപ്പോൾ ഓള് ഓളുടെ കുഞ്ഞിക്കണ്ണുകൾ നന്നായി വിടർത്തിപ്പിടിച്ചു കിന്നരിപ്പല്ലുകൾ കാണിച്ചു വെളുക്കെ ചിരിച്ചുകൊണ്ട് ഒരൊറ്റ ചോദ്യമായിരുന്നു…
“മാമന് കൊറവില്ലേ.. ഇത്ര വെലിപ്പം വച്ചിട്ടും കുഞ്ഞിക്കുട്ടികളെപ്പോലെ പാന്റിൽ അപ്പി ഇടാൻ ” എന്ന്…
മാലാഖയുടെ ഡ്രസ്സ് ഇട്ടു വന്ന ആ കുട്ടിപ്പിശാചിനോട്
“അപ്പി ഇട്ടത് അന്റെ വാപ്പ ആണ് കുരിപ്പേ ”
എന്ന് പറയാനാണ് ആദ്യം മനസ്സിൽ വന്നത്…

പിന്നെ കല്യാണവീട് ആയതുകൊണ്ട് തൽക്കാലത്തേക്ക് മൗനം പാലിച്ചുകൊണ്ട് അവിടുന്നും മെല്ലെ സ്കൂട്ട് ആയി…
നിർത്തിയിട്ട ബുള്ളറ്റിന്റെ അടുത്തു പോയി മൂട്ടിലെ നനവ്‌ പോകുമോ എന്നറിയാൻ വേണ്ടി കയ്യിലിരുന്ന കർചീഫ് കൊണ്ട് നന്നായി അമർത്തി തുടച്ചു…
കുറേശെ പോകുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ മറ്റെല്ലാം മറന്നു കർചീഫ് കൊണ്ട് നല്ല വിശാലമായിത്തന്നെ തുടച്ചുകൊണ്ടിരിക്കുന്നതിനിടക്കാണ്
ശ് ശ്… ന്നൊരു ശബ്ദം കേട്ടത്…

പടച്ച റബ്ബേ വല്ല കരിമൂർഖനും ആണോന്ന് പേടിച്ച് ഞെട്ടിച്ചാടി പുറകിലേക്ക് തിരിഞ്ഞപ്പോൾ മ്മളെ തൊട്ടു മുന്നിൽ നേരത്തെ കണ്ട അതേ സാധനം…
കരിമിഴിക്കണ്ണുകൾ കൊണ്ട് എന്റെ കണ്ണുകളിലേക്ക് എന്തോ ആഴ്ത്തി ഇറക്കുന്നതുപോലെ തോന്നിയപ്പോൾ കണ്ണുകൾ പെട്ടെന്ന് പിൻവലിച്ചു….
“ഇങ്ങക്ക് ഇപ്പളും ഒരു മാറ്റവും ഇല്ല ലേ… പഴയ മണ്ടത്തരങ്ങളും കണ്ണും മൂക്കും ഇല്ലാത്ത കളിയും ഒക്കെ അതുപോലെത്തന്നെ ഉണ്ട് “..
മുഖവുര ഒന്നുമില്ലാത്ത അവളുടെ സംസാരം കേട്ടപ്പോൾ…
“അതൊന്നും ഇയ്യ് നോക്കണ്ട… മ്മള് തമ്മിൽ ഉള്ളതൊക്കെ എന്നോ തീർന്നതാണ് ”
എന്ന് പറഞ്ഞു അവളെ ഒഴിവാക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും ഓള് ഒഴിഞ്ഞു പോകാതെ അവിടെത്തന്നെ നിന്നു…..

അപ്പോഴും അവളുടെ നോട്ടം എന്റെ കണ്ണുകളിലേക്ക് തന്നെ ആയിരുന്നു…
എത്ര വേണ്ടെന്ന് വച്ചിട്ടും എനിക്കും അങ്ങോട്ട്‌ നോക്കാതിരിക്കാൻ പറ്റിയില്ല….
കണ്ണുകളിലൂടെ പരസ്പരം കൈമാറാൻ ഒരുപാട് കഥകളുണ്ടായിരുന്നു ഞങ്ങൾക്ക്….

ഒരുപാട് സ്നേഹം കൂടുമ്പോൾ പാച്ചു എന്ന് ഞാൻ വിളിച്ചിരുന്ന എന്റെ സ്വന്തം ഫസീല…
ഒരു പെണ്ണുകാണൽ ചടങ്ങിൽ വച്ചാണ് അവളെ ആദ്യമായി കണ്ടുമുട്ടിയത്…
അവളുടെയും എന്റെയും ആദ്യത്തെ പെണ്ണുകാണൽ..
ഒറ്റ നോട്ടത്തിൽ തന്നെ അല്പം മെല്ലിച്ചു ചുണ്ടുകളിൽ പുഞ്ചിരിയും കണ്ണുകളിൽ നാണവും ഒളിപ്പിച്ചുവച്ച ആ മൊഞ്ചിന്റെ കട്ടയെ എനിക്ക് പെരുത്ത് ഇഷ്ടമായി….
ഒറ്റയ്ക്ക് സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ ആദ്യം വായിൽ നിന്നും വീണത്‌ “ഇഷ്ടമായോ ” എന്ന ഒരൊറ്റ ചോദ്യമായിരുന്നു…

അതുവരെ അവൾക്ക് എന്നെയും എനിക്ക് അവളെയും അറിയില്ല എന്നതുകൊണ്ട് മറുപടി പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഉടനേ അവളുടെ മറുപടി വന്നു…
“മ്മ്…ഇഷ്ടായി ” എന്ന്…
അത് കേട്ടതോടെ ഈ ലോകം മുഴുവൻ വെട്ടിപ്പിടിച്ച പ്രതീതി ആയിരുന്നു…
പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല..
പുറത്തിറങ്ങിയ ഉടനേ തന്നെ ബ്രോക്കർ അലവിക്കാനോട് ഉറപ്പിച്ചോളാൻ പറഞ്ഞു…
തിരിച്ചു പോകുന്ന സമയത്ത് ന്റെ മുഖത്തുള്ള ഗ്രഹണി പിടിച്ച കുട്ടിക്ക് ചക്കക്കൂട്ടാൻ കിട്ടിയ പോലുള്ള ഭാവം കണ്ടിട്ടാവണം.. ബ്രോക്കർ അലവിക്കാ
“അധികം തുള്ളാൻ നിക്കണ്ട… ഓലെ ഭാഗത്ത് നിന്നും അന്വേഷണം ഒക്കെ ഉണ്ടാവും.. അത് കഴിഞ്ഞിട്ട് മതി തുള്ളൽ ”
എന്നൊരു താക്കീതും തന്നു…

അപ്പോഴാണ്‌ അക്കാര്യത്തെക്കുറിച്ചു ചിന്തിച്ചത്…
നാട്ടിൽ ആണേൽ വൈരാഗ്യക്കാർക്ക് യാതൊരു കുറവും ഇല്ല താനും…
പിന്നീടങ്ങോട്ട് കുറച്ചു ദിവസങ്ങൾ മുള്ളിന്റെ മുകളിൽ നിൽക്കുന്ന പ്രതീതി ആയിരുന്നു..
പേടിച്ചതുപോലെ ഒന്നും സംഭവിച്ചിട്ടില്ല…
അലവിക്കാ തന്നെ ആണ് ആ സന്തോഷവാർത്ത ഫോൺ ചെയ്തു അറിയിച്ചതും…
അതിന് ശേഷം ഞാനും പാച്ചുവും പരസ്പരം അറിഞ്ഞുതുടങ്ങി…
അവളുടെ കാ‍ന്താരി സ്വഭാവം എനിക്കും എന്റെ മണ്ടത്തരങ്ങൾ അവൾക്കും പെരുത്ത് ഇഷ്ടമാകാൻ അധികദിവസങ്ങൾ വേണ്ടി വന്നിട്ടില്ല…

കല്യാണത്തിന്റെ തലേ ദിവസം പുലർച്ചെ വരെ നീണ്ട ഉറക്കമില്ലാത്ത രാത്രികളിലെ ഫോണിലൂടെ ഉള്ള കുറുകലുകൾക്കൊടുവിൽ അവൾ എനിക്കും ഞാൻ അവൾക്കും സ്വന്തമായി…
കൂട്ടിനൊരു പെണ്ണും തണുപ്പുള്ള രാത്രികളും പരസ്പരം കടിച്ചു തിന്നാനുള്ള പ്രണയവും ഈ ദുനിയാവിലെ മറ്റ് കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാനുള്ള സമയമില്ലായ്മയും ഉണ്ടെങ്കിൽ അവിടെയാണ് സ്വർഗ്ഗം എന്ന് നിങ്ങള് കേട്ടിട്ടില്ലേ…
അത് തന്നെ സംഭവം..

ഒടുവിൽ പ്രണയിച്ചു കൊതി തീരാതെ കരഞ്ഞു തളർന്ന കണ്ണുകളോടെ എയർപോർട്ട് വരെ എന്റെ ചുമലിൽ തല ചായ്ച്ചു പോവരുതേ എന്ന് എന്റെ കയ്യിൽ അമർത്തിപ്പിടിച്ചുകൊണ്ട് കണ്ണുകൾ കൊണ്ട് കണ്ണുകളിലേക്ക് നോക്കി മൗനമായി പറഞ്ഞ പെണ്ണിനെ അതിന് ശേഷം കാണുന്നത് ഇപ്പോൾ ഇങ്ങനൊരു അവസ്ഥയിൽ ആണ്…
“ഇപ്പളും എന്നോട് ഇങ്ങക്ക് ദേഷ്യമുണ്ടോ.. പറയാതെ ഇറങ്ങിപ്പോയതിന് ”
പാച്ചുവിൻറെ ചോദ്യം കേട്ടാണ് ചിന്തയിൽ നിന്നും ഉണർന്നത്….
“എന്തിന്… ന്റെ ഭാഗത്തും തെറ്റുണ്ട്… ഇയ്യ് ചോദിക്കാതെയും പറയാതെയും എങ്ങോട്ടോ ഇറങ്ങിപ്പോയി ന്ന്‌ ഉമ്മ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ നിന്നെ വിളിച്ചു നിനക്ക് പറയാനുള്ളത് കേള്ക്കാൻ പോലും നിൽക്കാതെ തൊള്ളേൽ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞത് ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം “..

എന്നൊരു കുറ്റസമ്മതം നടത്താൻ ശ്രമിച്ചപ്പോൾ
“മ്മ്… പക്ഷേ. ഇങ്ങള് അന്നേരത്തെ ദേഷ്യത്തിന് അങ്ങനെ വിളിച്ചുപറഞ്ഞു ന്ന്‌ വച്ച് അത് ഉപ്പാനോടും ഇക്കാനോടും ഒക്കെ പറഞ്ഞു വല്യ പ്രശ്നം ആക്കാതെ ഇങ്ങളെ ദേഷ്യം ഒന്ന് ആറുന്നത് വരെ ഇനിക്ക് കാത്തിരിക്കായിരുന്നു “..
എന്ന് പറഞ്ഞുകൊണ്ട് എല്ലാ കുറ്റങ്ങളും അവൾ സ്വയം ഏറ്റെടുത്തു…
ന്നാ പിന്നെ കുറ്റം മ്മളെ സ്വന്തം ഉമ്മാന്റെ തലയിൽ കെട്ടിവെക്കാം എന്നൊരു ദുരുദ്ദേശത്തോടെ
“നിന്റെ ഇക്കാക്ക് പെണ്ണ് കാണാൻ വേണ്ടി ആണ് ഇയ്യ് പോയത്‌ ന്ന്‌ ഉമ്മ ന്നോട് പറഞ്ഞില്ല ”
എന്ന് പറഞ്ഞപ്പോൾ

“അല്ലേലും ഉമ്മാനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല… ഇങ്ങളോട് വിളിച്ചു പറഞ്ഞിട്ട് സമ്മതം വാങ്ങി പൊയ്ക്കോളാൻ ഉമ്മ പറഞ്ഞതായിരുന്നു ”
എന്ന് പറഞ്ഞുകൊണ്ട് ഓള് വീണ്ടും എന്നെ തോൽപ്പിച്ചു…
“അന്നേരം ന്റെ സിം കട്ടായിക്കിടക്കുകയായിരുന്നില്ലേ… അനക്കെങ്ങനെ ന്നെ വിളിച്ചാൽ കിട്ടും ”
എന്ന് പറഞ്ഞുകൊണ്ട് ഞാൻ വീണ്ടും ചെക്ക് വച്ചു…
“അല്ലേലും വെറുമൊരു പെണ്ണുകാണൽ അല്ലേ.. കല്യാണം ഒന്നും അല്ലല്ലോ… പോകാണ്ടിരുന്നാൽ മതിയായിരുന്നു ”
എന്നൊരു മറുപടി തന്നുകൊണ്ട് ഓള് ന്നെ വീണ്ടും മലർത്തിയടിച്ചു….
ഇതൊക്കെക്കൂടി കേട്ടപ്പോൾ ഒന്നുമില്ലാത്തൊരു കാര്യം എങ്ങനെ ഇത്ര കോമ്പ്ലിക്കേറ്റഡ് ആയി ഡൈവോഴ്സിൽ എത്തി നിൽക്കുന്നു എന്നോർത്തപ്പോൾ എനിക്ക് എന്നെത്തന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നിപ്പോയി…..
“ഇതൊക്കെ മ്മള് രണ്ടു കൊല്ലം മുന്നേ പരസ്പരം തുറന്നു സംസാരിച്ചിരുന്നെങ്കിൽ തീരാവുന്ന സീൻ ആയിരുന്നു.. ലേ ”

എന്ന് ചോദിച്ചപ്പോൾ അവളുടെ കണ്ണുകളിൽ ആ പഴയ നാണവും ചുണ്ടുകളിലെ ആളെ മയക്കുന്ന പുഞ്ചിരിയും മെല്ലെ മിന്നിമറഞ്ഞു..
ന്നാ പിന്നെ ഓളെത്തന്നെ വീണ്ടും കെട്ടിയാലോ എന്നൊരു ചിന്ത മനസ്സിൽ അറിയാതെ പൊട്ടി മുളച്ചു തുടങ്ങുന്ന സമയത്ത് തന്നെ ഓളെ മറുപടിയും വന്നു…
“ആ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല…. അടുത്ത മാസം ന്റെ കല്യാണം ആണ്… അത് പറയാൻ വേണ്ടി ആണ് ഞാൻ കാര്യായിട്ട് വന്നത് തന്നെ ”
അത് കേട്ടതോടെ ആകെക്കൂടി ഉറങ്ങിക്കിടക്കുന്നവനെ വിളിച്ചുണർത്തി ചോറില്ല എന്ന് പറഞ്ഞതു പോലായി എന്റെ അവസ്ഥ…

“ആഹ.. പുത്യാപ്ല എന്ത് ചെയ്യുന്നു ”
എന്ന് മുഖത്തൊരു പുഞ്ചിരി വാരിത്തേച്ചു ചോദിച്ചെങ്കിലും എന്റെ കണ്ണുകളിൽ നിഴലിച്ചു നിന്ന നിരാശ അവളും കണ്ടിട്ടുണ്ടാവണം…
“ഇങ്ങളെപ്പോലെ രണ്ടു കൊല്ലം കൂടുമ്പോൾ നാട്ടിൽ വരുന്ന പ്രവാസി ഒന്നും അല്ല… വില്ലേജോഫീസിൽ ക്ലർക്ക് ആണ്… സർക്കാർ ജോലി ”
അയ്യേ… ക്ലർക്ക് ആയിരുന്നോ.. പറഞ്ഞു വന്നപ്പോൾ ഞാൻ കരുതി വില്ലേജോഫീസർ ആണെന്ന് എന്നാണ് മനസ്സിൽ വന്നതെങ്കിലും…
“ന്നാ ശരി.. കല്യാണത്തിന് ഞാൻ എന്തായാലും വരാം ”
എന്ന് പറഞ്ഞപ്പോൾ
“ഇങ്ങള് വരണം ന്നൊന്നും ഇല്ല… ഇങ്ങളെ സമ്മതം ണ്ടായാൽ മതി ”
എന്ന് പറഞ്ഞുകൊണ്ട് ഓള് വീണ്ടും ഞമ്മളെ നെഞ്ചത്ത് തന്നെ അമ്മിക്കല്ലു കയറ്റി വച്ചു…
അതോടെ ആകെ ചമ്മി നാറി
“ഇനി ഇവിടെ നിന്നാൽ ശരിയാവൂല… മ്മക്ക് പിന്നീടെപ്പോഴെങ്കിലും കാണാതിരിക്കാം.. ട്ടോ ”
എന്ന് പറഞ്ഞു ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്യാൻ നേരത്ത് റിയർവ്യൂ മിററിലൂടെ നോക്കിയപ്പോൾ ഓള് കയ്യും കെട്ടി നോക്കി നിൽക്കുന്നത് കാണാൻ പറ്റി…

അപ്പോൾ അവളുടെ കണ്ണുകളിൽ പണ്ട് പെണ്ണ് കാണാൻ ചെന്നപ്പോൾ കണ്ട ആ നാണം ഇല്ലായിരുന്നെങ്കിലും അന്നൊരിക്കൽ നട്ടപ്പാതിരാത്രിക്ക് ഇടിവെട്ടി പെരുമഴ പെയ്യുന്ന സമയത്ത്
“ഇക്കാ… എണീക്ക്.. മ്മക്ക് ഒരുമിച്ചു പുറത്തിറങ്ങി പരസ്പരം കെട്ടിപ്പിടിച്ചുകൊണ്ട് മഴ നനയാം ”
എന്നും പറഞ്ഞുകൊണ്ട് എന്നെ പിടിച്ചു വലിച്ചു കൊണ്ടുപോകുമ്പോൾ അവളുടെ കണ്ണുകളിൽ കണ്ട അതേ തീക്ഷ്ണത എനിക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നു…
(അന്ന് പുറത്തിറങ്ങി മഴ കൊണ്ട് ജലദോഷം പിടിച്ചു പണ്ടാരമടങ്ങിയത് വേറെ കാര്യം….)
ഏതായാലും അവളുടെ ആ നോട്ടം കണ്ടപ്പോൾ മനസ്സിൽ ചെറിയൊരു കുറുമ്പ് തോന്നി….
“അല്ലെടീ… ഞാൻ ഒന്നുടെ വന്ന് പെണ്ണ് ചോദിച്ചു നോക്കട്ടെ ”
എന്നങ്ങു കാച്ചി….
“ആ.. പെണ്ണ് ചോദിക്കാൻ അങ്ങോട്ട്‌ വന്നേച്ചാലും മതി… ന്റെ വാപ്പാനെയും ഇക്കാനെയും വിളിച്ചു ഇങ്ങള് പാടിയ ഭരണിപ്പാട്ടൊന്നും അവര് മറന്നിട്ടുണ്ടാവൂല…
ഇങ്ങളെ കയ്യും കാലും കൊത്തിമുറിച്ചു അടുപ്പിലിട്ടിട്ടാവും ഓല് ന്റെയും ന്റെ പുത്യേ പുത്യാപ്ലന്റെയും കല്യാണത്തിനുള്ള കോഴിബിരിയാണി ഉണ്ടാക്കുന്നത്‌ ”
എന്ന് പറഞ്ഞതോടെ ഞാൻ വീണ്ടും ചമ്മി…
പിന്നെ കയ്യും കാലും ഇല്ലാതെ നടക്കുന്നത് കാണാൻ വല്യ മൊഞ്ചൊന്നും ഉണ്ടാവൂല എന്ന് അറിയാവുന്നതുകൊണ്ട്…
“ന്നാ ശരി ട്ടോ… ഇനീം വർത്താനം പറഞ്ഞു നിന്നാൽ ശരിയാവൂല…. അപ്പൊ എല്ലാവിധ ആശംസകളും… ഇയ്യ് പൊളിക്ക് ”

എന്ന് പറഞ്ഞിട്ട് വണ്ടി ഗിയറിലേക്ക് തട്ടി മുന്നോട്ട് എടുക്കാൻ നേരത്ത് അവൾ എന്റെ ഷർട്ടിൽ കയറി ഒരൊറ്റ പിടുത്തം ആയിരുന്നു…
പണ്ടാരം പഴയ വൈരാഗ്യത്തിന് വണ്ടിയിൽ നിന്നും വീഴ്ത്തി കൊല്ലാനുള്ള പരിപാടി ആണോ എന്നോർത്ത് വണ്ടി എങ്ങനെയോ ബാലൻസ് ചെയ്തു നിർത്തി ഓളെ മുഖത്തേക്ക് നോക്കിയപ്പോൾ..
“വേറൊരു ഐഡിയ ഉണ്ട്… മ്മക്ക് രണ്ടാൾക്കുംകൂടി ഒളിച്ചോടിയാലോ “..
എന്നൊരൊറ്റ ചോദ്യമായിരുന്നു…

കേട്ടത് വിശ്വസിക്കണോ.. ഇനി വിശ്വസിച്ചാലും കുറച്ചു കഴിഞ്ഞു ഓളെ മനസ്സ് മാറിയാലോ എന്നൊക്കെ ഉള്ള സംശയവും അമ്പരപ്പും ഒക്കെ വിട്ടു മാറുന്നതിനു മുന്നേ തന്നെ…
“അങ്ങനാണേൽ ഇപ്പൊ പോണ്ടി വരും… നാളെ എനിക്ക് ഒഴിവില്ല… ഐഎസ്എൽ തുടങ്ങുകയാണ് ”
എന്ന് പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ ഓള് ഒറ്റ ചാട്ടത്തിനു ബുള്ളറ്റിന്റെ ബാക്ക്സീറ്റിൽ ഇരിപ്പുറപ്പിച്ചു കഴിഞ്ഞിരുന്നു….

അങ്ങനെ കാറ്റും കൊണ്ട് ഊട്ടിയുടെ തണുപ്പും തേടി പോകുന്ന പോക്കിനിടയിൽ
“ന്റെ ചെറുപ്പം മുതലേ ഉള്ള ആഗ്രഹമായിരുന്നു ആരുടെയെങ്കിലും കൂടെ ഒളിച്ചോടണം ന്ന്‌… അങ്ങനെ അതും സാധിച്ചു ചിലപ്പൊ ന്റെ ഈ ആഗ്രഹം പൂർത്തിയാക്കാൻ വേണ്ടി ആവും പടച്ചോൻ മ്മളെ രണ്ടാളെയും കുറച്ചുകാലം പിരിച്ചു നിർത്തിയത് അല്ലേ ഇക്കാ..”
എന്ന് പറഞ്ഞുകൊണ്ട് ഓള് ന്നെ ഒന്നൂടെ ഇറുകെ പിടിച്ചു…
“എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ… എല്ലാരും ഒളിച്ചോടി കല്യാണം കഴിക്കാറല്ലേ പതിവ്… കല്യാണം കഴിച്ചിട്ട് ഒളിച്ചോടുന്ന ആദ്യത്തെ കമിതാക്കൾ മ്മള് രണ്ടാളും ആയിരിക്കും… ”
എന്ന് പറഞ്ഞുകൊണ്ട് വണ്ടിയുടെ വേഗത അല്പം കൂട്ടിക്കൊണ്ട് പാച്ചുവിനോടൊപ്പമുള്ള ഒരിക്കലും പിരിയില്ലെന്ന് അനുഭവം കൊണ്ട് മനസ്സിൽ ഉറപ്പിച്ച രണ്ടാം ജീവിതത്തിലേക്ക് കുതിക്കുകയായിരുന്നു ഞാനും എന്റെ ബുള്ളറ്റും…

എന്നെ കള്ളിയെന്നു വിളിക്കല്ലേ ; കണ്ണുകളെ ഈറനണിയിക്കും ഈ കുഞ്ഞു മോളുടെ കഥ കേട്ടാല്‍


ചെറുപ്പം മുതലേ കുട്ടികളെ നല്ല കാര്യങ്ങള്‍ നമ്മള്‍ ശീലിപ്പിക്കണം ജീവിത മൂല്യങ്ങള്‍ പകര്‍ന്നു നല്‍കണം. അതവരുടെ മുന്നെട്ടുള്ള ജീവിതത്തില്‍ സഹായിക്കും. കുട്ടികള്‍ക്ക് നാം പറഞ്ഞു കൊടുക്കന്ന നല്ല കാര്യങ്ങളില്‍ ഒന്നാണ് കളവ് പാടില്ല. അതായത് മറ്റൊരാളുടെ സാധനം നമ്മള്‍ കൈക്കലാക്കാന്‍ പാടില്ല എന്നുള്ളത്. അഥവാ നമുക്ക് നിലത്ത് കിടന്ന് എന്തെങ്കിലും കിട്ടിയാലോ അത് നമ്മള്‍ അതിന്റെ അവകാശികളെ ഏല്‍പ്പിക്കണം.

ജിഎംബി ആകാശ് എന്നാ ഫോട്ടോഗ്രാഫര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത മിം എന്നാ പത്തു വയസ്സ്കാരിയുടെയും അവളുടെ അമ്മയുടെയും ചെറിയ ജീവിതം എല്ലാ മാതാപിതാക്കള്‍ക്കും പാഠമാകേണ്ടവയാണ്.

മിംന്‍റെ വാക്കുകള്‍ നമുക്ക് കേള്‍ക്കാം “ഞാന്‍ ഇന്നലെ ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് നിന്ന് ഒരു പിങ്ക് ടിഫിന്‍ ബോക്സ്‌ മോഷ്ടിച്ച്. അത് കാണാന്‍ നല്ല രസമുള്ള ടിഫിന്‍ ബോക്സ്‌ ആയിരുന്നു. ഏതാണ്കിലും കുട്ടി മറന്നു വച്ച് പോയ ടിഫിന്‍ ബോക്സ്‌ ആകാം അത്.ആരെങ്കിലും ആ ബോക്സ്‌ എടുക്കാന്‍ തിരക്കി വരുന്നുണ്ടോ എന്നറിയാന്‍ ഒരു മണിക്കൂറോളം ഞാന്‍ അവിടെ ഇരുന്നു. പിന്നെ പതിയെ അതിനടുത്തെത്തി അതെടുത്തു.

ഇത് വരെ ഞാന്‍ ഇങ്ങനെയൊന്നും ചെയ്തട്ടില്ല. ഞാനതുമായി പോയപ്പോള്‍ തെരുവിലെ കുട്ടികള്‍ എന്നോട് ചോദിച്ചു ഇതെവിടെ നിന്നാണ് കിട്ടിയതെന്ന് ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല. നീ ഇത് മോഷ്ടിച്ചതല്ലേ എന്ന് ഫലാന്‍ ചോദിച്ചപ്പോള്‍ ഞാന്‍ അവനോട് ദേഷ്യപ്പെട്ടു.

അമ്മയുടെ കൂടെ വീട്ടിലേയ്ക്ക് പോകുമ്പോള്‍ എന്‍റെ കുഞ്ഞനുജന്‍ ഭക്ഷണത്തിനായി കരയുകയായിരുന്നു അന്ന് നല്ല മഴയായതിനാല്‍ അമ്മയ്ക്ക് ഭിക്ഷയൊന്നും കിട്ടിയില്ലായിരുന്നു. എന്‍റെ കയ്യിലെ ടിഫിന്‍ ബോക്സ്‌ കണ്ടയുടനെ അമ്മ ചോദിച്ചു ഇതെവിടെ നിന്ന് കിട്ടിയതാണെന്ന്, അമ്മ എന്നെ കള്ളിയെന്ന് വിളിച്ചപ്പോള്‍ ഞാന്‍ കരയാന്‍ തുടങ്ങി. അത് വളരെ മനോഹരമായ ടിഫിന്‍ ബോക്സ്‌ ആയിരുന്നു.

സ്കൂളില്‍ പോകുന്ന കുട്ടികള്‍ കൊണ്ട് പോകുന്നതായിരിക്കാം. പക്ഷെ എനിക്കുത്തരം ഒന്നുമില്ലായിരുന്നു. എന്‍റെ അച്ഛന്‍ മരിച്ചു പോയതാണ് എനിക്ക് വാങ്ങി തരാന്‍ ആയി ആരുമില്ല. അച്ഛന്‍ മരിച്ചതില്‍ പിന്നെ സ്കൂളില്‍ പോകാന്‍ കഴിയാതെയായി. അമ്മ ഭിക്ഷ യാചിക്കാന്‍ പോകും ആരെങ്കിലും എന്തെങ്കിലും ഓടുതല്‍ കിട്ടി.

ഇന്നലെ രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. അച്ഛനെ വളരെയധികം മിസ്സ്‌ ചെയ്യുന്നു. അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ എനിക്ക് ടിഫിന്‍ ബോക്സ്‌ വാങ്ങി തന്നേനെ, അപ്പോള്‍ എനിക്ക് മോഷ്ടിക്കെണ്ടാതായി വരില്ലായിരുന്നു. ഇന്നലെ അമ്മ പിന്നെ എന്നോട് മിണ്ടിയിട്ടെയില്ല. ഇന്ന രാവിലെ തന്നെ ആ ടിഫിന്‍ ബോക്സ്‌ ഇരുന്ന ബെഞ്ചില്‍ തന്നെ കൊണ്ട് വച്ചു.

എന്നാലും തെരുവിലെ കുട്ടിഅല്‍ എന്നെ നോക്കി ചിരിക്കുകയാണ്. അത് സാരമില്ല, ഞാന്‍ വലുതായിട്ട് തുണി ഫാക്ടറിയില്‍ ജോലിക്ക് പോയി അനിയനെയും അനിയത്തിയെയും പഠിപ്പിക്കും ഞാനവര്‍ക്ക് ഒരുപാട് സാധനങ്ങള്‍ വാങ്ങിച്ചു കൊടുക്കും മനോഹരമായ അത് പോലത്തെ ടിഫിന്‍ ബോക്സും.

അമീറുള്‍ ഇസ്ലാമിന്റെ രൂപമാറ്റത്തില്‍ അമ്പരന്ന് കോടതിയും മാധ്യമ പ്രവര്‍ത്തകരും .......


സുഖജീവിതം,പത്തുകിലോ കൂടി! സെല്ലിനുള്ളില്‍ മൂളിപ്പാട്ടും സഹതടവുകാരോട് സൗഹൃദവും; ഭാര്യ തിരിഞ്ഞു പോലും നോക്കിയില്ല, ജിഷ വധക്കേസിലെ പ്രതി അമിറുളിന്റെ ജയില്‍ ജീവിതം ഇങ്ങനെ

കേരളത്തെ നടുക്കിയ പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി പിടിയിലായപ്പോള്‍ ഏവരും ഞെട്ടിയിരുന്നു. മീശ പോലും മുളയ്ക്കാത്ത ഒരു പയ്യന്‍. കണ്ടാല്‍ വലിയ ക്രൂരഭാവമൊന്നും തോന്നിക്കാത്ത രൂപം.
പൊക്കം കുറഞ്ഞ മെല്ലിച്ച ചെറുപ്പക്കാരനില്‍ നിന്ന് ജയിലിലെ ഒന്നര ജീവിതം അമിറുള്‍ ഇസ്ലാം എന്ന ആസാം സ്വദേശിയെ മാറ്റിയെടുത്തത് ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയില്‍. പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ മെലിഞ്ഞ ആളായിരുന്നു. ഇപ്പോള്‍ ശരീരം വണ്ണംവച്ചു. തൂക്കവും കൂടി. പിടിയിലാകുമ്പോള്‍ തൂക്കം 45 കിലോയായിരുന്നു. നിലവില്‍ ഭാരം 55 കിലോയായി.ജയിലിലെത്തിയ ആദ്യ ദിനങ്ങളില്‍ വലിയ സമ്മര്‍ദത്തിലായിരുന്നു അമിറുള്‍. പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരയുക പതിവായിരുന്നു. എന്നാല്‍ കൗണ്‍സലിങ്ങിനു വിധേയനാക്കിയതോടെ ഇതില്‍ മാറ്റംവന്നു. സഹതടവുകാരുമായി സൗഹൃദത്തിലായിരുന്നു. അടച്ചിട്ട കോടതിയിലെ വിചാരണവേളകളില്‍ മാത്രമായിരുന്നു പുറംലോകം കണ്ടത്. അസം സ്വദേശിയായ അമീര്‍ ഉളിന് അസമീസും ഹിന്ദിയും ബംഗാളിയും അറിയാം. കേരളത്തില്‍ ജോലിചെയ്തിരുന്നെങ്കിലും മലയാളത്തില്‍ സംസാരിക്കാന്‍ അറിയില്ലായിരുന്നു. കേട്ടാല്‍ മനസിലാകും. ഇപ്പോള്‍ അല്‍പം മലയാളം സംസാരിക്കാമെന്നായിട്ടുണ്ട്. വിവാഹിതനാണെങ്കിലു ഭാര്യ ജയിലിലെത്തി കാണാന്‍ പോലും ശ്രമിച്ചില്ല. ആകെ വന്നത് സഹോദരന്‍ മാത്രം. ഭാര്യയും ഒരു കുട്ടിയും ഉണ്ടെങ്കിലും കാണാനെത്തിയില്ല. നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ 2016 ജൂണ്‍ 16 നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Popular Posts

Powered by Blogger.

ജിഷയെ ബലാത്സംഗം ചെയ്ത ശേഷം എന്തിന് ശരീരത്തെ വൈകൃതമാക്കി എന്നതിനുള്ള ഉത്തരം കിട്ടിയത് കൂട്ടുകാരന്‍ എടുത്ത വീഡിയോയില്‍ നിന്ന്

പെരുമ്പാവൂരില്‍ ആടുകളെ ലൈംഗിക വൈകൃതത്തിന് വിധേയമാക്കിയതിന് പിന്നില്‍ അമീറുള്‍ ഇസ്ലാമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതാണ് ജിഷാ കേസി...

Search This Blog

Post Top Ad

Responsive Ads Here

Archive

Post Bottom Ad

Responsive Ads Here

Author Details

Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.

Featured

About me

Contact Form

Name

Email *

Message *

Sponsor

AD BANNER

Recent News

About Me

authorHello, my name is Jack Sparrow. I'm a 50 year old self-employed Pirate from the Caribbean.
Learn More →

Technology

Recent

Connect With us

Comments

Facebook

Advertise

test banner